Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discussion

കെപിസിസി പ്രസിഡന്‍റ് സർക്കാരുമായി ചേർന്നുപോകണം; ഖാർഗെയെ കണ്ട് നിലപാടറിയിച്ച് സതീശൻ

ന്യൂഡൽഹി: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ ഹൈക്കമാൻഡിനെ നിലപാട് അറിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. സർക്കാരുമായി പൂർണമായും സഹകരിച്ചുപോകാൻ കഴിയുന്ന ആളായിരിക്കണം പാർട്ടി പ്രസിഡന്‍റെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയശേഷം സതീശന്‍ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയേക്കും. ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആന്‍റോ ആന്‍റണി തുടങ്ങിയ എംപിമാരും മാത്യു കുഴൽനാടൻ എംഎൽഎ, ജോസഫ് വാഴയ്ക്കൻ എന്നിവരുമാണ് അധ്യക്ഷ പദവിക്കായുള്ള സാധ്യതാ പട്ടികയിൽ മുൻനിരയിലുള്ളത്.

അതോടൊപ്പം അടൂർ പ്രകാശ്, കെ.സി. ജോസഫ്, എം.എം. ഹസൻ എന്നിവരും പദവിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം കർശനമാക്കാതെ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. എന്നാൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ ഹൈക്കമാൻഡിന് സാധിച്ചിട്ടില്ല.

 

International

ഗാസ വെടിനിർത്തൽ; ഇസ്രയേൽ - ഹമാസ് ചർച്ച ഇന്ന്

കയ്റോ: ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസിന്‍റെയും അറബ് രാജ്യങ്ങളുടെയും മധ്യസ്ഥതയിൽ ഇന്ന് ഹമാസ് - ഇസ്രായേൽ ചർച്ച നടക്കും. ചർച്ചകൾക്കായി ട്രംപിന്‍റെ മരുമകൻ ജറേദ് കുഷ്‌നറും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഈജിപ്തിലെത്തി.

ഗാസ വെടിനിർത്തലിനു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ഇരുപതിന പദ്ധതി സംബന്ധിച്ച് അവശേഷിക്കുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കലാണു ചർച്ചയുടെ ലക്ഷ്യം. ട്രംപിന്‍റെ പദ്ധതി പ്രകാരം ബന്ദികളെ കൈമാറിയാൽ വെടിനിർത്തലിന് ഇസ്രയേലും സമ്മതിച്ചിട്ടുണ്ട്.

ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിൽ നിന്ന് ഒരുവിധ വിട്ടുവീഴ്ചയ്ക്കും ഇസ്രയേൽ തയാറല്ല. വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്‍റെ ഭാഗത്തുനിന്നു താമസം ഉണ്ടാകുന്നത് അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെ ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്‍റെ നിര്‍ദേശം വകവെക്കാതെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.

ശനിയാഴ്ച രാത്രിയിലും ഞായറാഴ്ചയുമായി ഇസ്രേലി യുദ്ധവിമാനങ്ങളും ടാങ്കുകളും ഗാസയുടെ പലഭാഗങ്ങളിൽ ആക്രമണം നടത്തി.

Latest News

Corehub Up